ബെംഗളൂരു : ബെംഗളൂരു പുലകേശിനഗറിലെ ക്ഷേത്രത്തിന് നേരെകലാപകാരികൾ ആക്രമണം നടത്താൻ സാധ്യത മുന്നിൽ കണ്ട് ക്ഷേത്രത്തിന് രക്ഷാകവചം തീർത്ത് മുസ്ലിം യുവാക്കൾ. ക്ഷേത്രത്തിന് മുന്നിൽ മനുഷ്യ ചങ്ങല തീർത്ത വീഡിയോ ചൊവ്വാഴ്ച മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
‘ദയവായി ദൈവത്തെ ഓർത്തു ഇവിടെ നിന്ന് മാറിനിൽക്കു ‘ എന്ന് യുവാക്കൾ അക്രമധാരികളോട് പറയുന്നതും വീഡിയോയിൽ കേൾക്കാം.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു ഫെയ്സ്ബുക്കില്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ ഇട്ട കാർട്ടൂണിന്റെ പേരിലാണ് ആക്രമണം അഴിച്ചുവിടാൻ കാരണം. കലാപം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോലീസ് 110 ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പോലീസ് വെടിവെയ്പ്പിൽ മൂന്നു പേർ മരിക്കുകയും ചെയ്തു.
“എല്ലാവര്‍ക്കുമായി, ഞങ്ങള്‍ ഇവിടെ എങ്ങനെ ആണെന്ന് കാണിക്കാനാണ് ഈ ശൃംഖല രൂപീകരിച്ചത്, എന്നാല്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രങ്ങളെ ജനങ്ങളില്‍ നിര്‍ബന്ധിക്കാന്‍ ശ്രമിക്കുന്നവരെ ഞങ്ങള്‍ അംഗീകരിക്കുന്നില്ല,” മനുഷ്യ ശൃംഖല രൂപീകരിച്ചവരില്‍ ഒരാൾ പറഞ്ഞത്.
#WATCH Karnataka: A group of Muslim youth gathered and formed a human chain around a temple in DJ Halli police station limits of Bengaluru city late last night, to protect it from arsonists after violence erupted in the area. (Video source: DJ Halli local) pic.twitter.com/dKIhMjQh96
— ANI (@ANI) August 12, 2020
ഞങ്ങൾ എല്ലാരും ഇവിടെ സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്. ഒരുതരത്തിലും ഒരു ജാതിയെയോ മതതെയോ ഞങ്ങൾ എതിർക്കുന്നില്ല. മുഹമ്മദ് നബിയെയാണ് എംഎൽയുടെ മകൻ കാർട്ടൂൺ രൂപത്തിൽ അധിക്ഷേപിച്ചത്. അതിന് നീതി ലഭിക്കണം എന്ന് മാത്രമേ ഞങ്ങൾ ആവശ്യപെടുന്നുള്ളു. അദ്ദേഹം വ്യക്തമാക്കി.
